Tuesday, February 23, 2016

പുരുഷസൂക്തം ജീവിതവിജയത്തിന്  -5

ത്രിപാദൂർധ്വ ഉദൈത്പുരുഷഃ
പദോഽസ്യേഹാഭവത് പുനഃ
തതോ വിശ്വങ്വ്യക്രാമത്
സാശനാനശനേ അഭി    

ത്രിപാത്=മൂന്നുപാദം , ഊർധ്വ:-മുകളിൽ ,ഉദൈത് =വിളങ്ങുന്നു,അസ്യ =അദ്ദേഹത്തിന്റെ,പാദ =നാലിലൊന്ന് ,ഇഹ=ഇവിടെ ,പുന:=വീണ്ടും,അഭവാത് =പ്രകടമായി  .തത := പിന്നീട്  ,സാശന ആശനേ =ആഹാരം കഴിക്കുന്നതും അല്ലാത്തതുമായ വസ്തുക്കളിൽ (ജഡ ചേതനനങ്ങളിൽ),വിഷ്വങ്ങ് = സർവത്ര  ,അഭിവ്യക്രമാത് =ഉള്ളിലേക്കിറങ്ങി വ്യാപിച്ചു.
പുരുഷന്റെ മൂന്നു പാദങ്ങളും മുകളിൽ വിളങ്ങുന്നു.അദ്ദേഹത്തിന്റെ നാലിലൊന്ന് ഇവിടെ പ്രകടമായി .പിന്നീട് ജഡ ചേതനനങ്ങളിൽ  സർവത്ര ഉള്ളിലേക്കിറങ്ങി വ്യാപിച്ചു .

മാണ്ടുക്യോപനിഷത്തിൽ  നാം അനുഭവിക്കുന്ന ജാഗ്രദ്,സ്വപ്നം ,സുഷുപ്തി ,തുരീയം എന്നീ ഈശ്വരന്റെ നാലുപാദങ്ങളെ   നാം കണ്ടു.അതിൽ താഴത്തെ പ്രധമപാദമായ  വയ്ശ്വാനരനെ പിന്നീടും  ആദ്യം സ്വപ്നം ,സുഷുപ്തി ,തുരീയം എന്നീ മൂന്നു പാദങ്ങളെയും  ആണ് കൂടുതൽ വ്യക്തമായി ഇവിടെ പറയുന്നത്.
ഇതിൽ സ്വപ്നം ,സുഷുപ്തി ,തുരീയം എന്നീ പാദങ്ങൾ മുകളിൽ  ആണെന്നും പറയുന്നു.ശരീരത്തെ താഴേന്നു യാഥാക്രമം വഹ്നി,സൂര്യ,സോമ  മണ്ഡലങ്ങളായി ആഗമ തന്ത്രവും ,ഭൂർ ,ഭുവ ,സുവ എന്ന് വേദവും മൂന്നു ഖണ്ഡങ്ങളായി തിരിക്കുന്നു .ഈശ്വരനെ അറിയുന്ന യോഗികൾക്ക്  ഇതിൽ മുകളിൽ ഉള്ളഖണ്ടത്തിൽ ആണ്  സ്വപ്നം ,സുഷുപ്തി ,തുരീയം എന്നനിവ  അനുഭവിക്കുവാൻ കഴിയുന്നത്‌.നാം സ്വപ്നം കാണുന്നതുപോലും  ഈ മുകൾ ഭാഗത്താണ് .
ഇവിടെ പ്രകടമായ ഒരു വയ്ശ്വാനര പാദം കൊണ്ടുമാത്രമാണ് പഞ്ചഭൂതങ്ങളാൽ നിർമിതമായിട്ടുള്ള ഈ ലോകത്തിലെ ജഡചേതനങ്ങളിൽ സർവത്ര വ്യാപിച്ചുകൊണ്ട് പരമാത്മബോധം സൃഷ്ടി സ്ഥിതി സംഹാരങ്ങൾ നടത്തുന്നത് എന്നറിയുന്ന ബുദ്ധിമാന്മാർക്ക്‌ മാത്രമേ ബാക്കി പാദങ്ങളെ അറിയാനുള്ള കൗതുകം ഉണ്ടാവുകയും തുടർന്ന് അവയെ അറിയാനുള്ള ഭാഗ്യമുണ്ടാവുകയും ഉളളൂ.
ജഡത്തിൽ നിന്നും താനേ ജഡം ഉണ്ടാവില്ല .അതിനു ചയ്തന്യത്തിന്റെ  സഹായം ആവശ്യമാണ്‌.ഊര്ജം ആവശ്യമാണ്‌.പക്ഷെ സ്വന്തം ശരീരത്തിനുള്ളിൽ സഞ്ചരിക്കുന്ന പ്രധാന ഊര്ജഗതികളെ അറിയാൻ ബാഹ്യ ബാഹ്യ ഉപകരണങ്ങൾ വേണ്ടി വരുന്നത് എന്റെ ശരീരത്തെ ഞാൻ മറ്റുള്ളവർ നോക്കുന്നതുപോലെ പുറംലോകത്തെ കണ്ണിലൂടെ നോക്കുന്നത്‌കൊണ്ടാണ് .എന്നാൽ ഇന്ദ്രിയങ്ങളെ അടച്ചുകൊണ്ട്‌ ശ്രദ്ധയെ നാലിൽമൂന്നും നിലകൊള്ളുന്ന അകത്തേക്ക് തിരിക്കുന്നവന് ആ  സത്യം സ്വയംപിടികിട്ടുന്നു,തന്റെ ജീവിതം മുഴുവൻ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌ തന്റെ ഉള്ളിൽമാത്രമാണ്.രക്തചംക്രമണവും,ദഹനവും,ശ്വാസ നിയന്ത്രണവും ഇന്ദ്രിയ സംവേദനങ്ങളുടെ പ്രക്രിയയും എല്ലാമെല്ലാം ഉള്ളിൽ മാത്രമാണ് സംഭവിക്കുന്നത്‌.ശ്രദ്ധിക്കുന്ന ബുദ്ധിമാന് ജീവിതം സംഭവിക്കുന്നത്‌ ഉള്ളിലാണ് എന്നുപിടികിട്ടും.പുറത്തെത്  അവയുടെ വെറും പ്രതിഫലനം മാത്രമാണ്.അത് വെറും സിനിമാ പ്രദര്ശനം മാത്രം.അകം മാത്രമേ അപ്പോൾ പ്രധാനമായി ഉണ്ടാവൂ.അപ്പോൾ അകം പുറം എന്ന ആശയങ്ങൾ മണ്ടത്തരമായി കാണപ്പെടും.ശരീരത്തിനു പുറത്ത് ബോധത്തെ സൂക്ഷിക്കുന്നവന് മാത്രമേ അകവും പുറവും മുകളിലും താഴെയും എന്നൊക്കെയുള്ള നിർവച്ചന്നങ്ങൾ ഉള്ളൂ.എന്നാൽ അകത്തു നിലകൊള്ളുന്നവന് അവയെല്ലാം അർത്ഥമില്ലാത്തതായി അനുഭവപ്പെടുന്നു.അപ്പോൾ അയാളുടെ പ്രാമുഖ്യം മറ്റു മനുഷ്യർക്ക് പ്രാമുഖ്യമുള്ള കാര്യങ്ങൾ ആയിരിക്കില്ല.അതുകൊണ്ടുതന്നെ അത്  യഥേഷ്ടം ലഭ്യമായിരിക്കും.(ഉദാ:-ആന്തരീക ആനന്ദം)   .ആ അവനവന്റെ വലിയ ഉൾഭാഗത്തിന്റെ പ്രാധാന്യം അറിയുന്നവൻ ക്രമേണ ബോധത്തോടെതന്നെ ശ്രദ്ധയെ ഉള്ളിലേക്ക് കൊണ്ടുവരുന്നു.അപ്പോൾ  അയാൾ  ആദ്യം അറിയുന്നത് ഈ ജഡലോകത്തെ ചലിപ്പിക്കുന്ന സൂക്ഷ്മമായ ഊർജലോകത്തെ  ആണ് .പിന്നീട് ധ്യാനത്തിലൂടെത്തന്നെ സ്വാഭാവികമായി അയാൾ അതിനെ പിൻപറ്റി ഈ ഊര്ജത്തെയും സൃഷ്ടിച്ചു കാട്ടുന്ന,  അതിലും പ്രധാനപ്പെ ട്ട,മുകളിൽ വിളങ്ങുന്ന മരണമില്ലാത്ത  കാരണ പുരുഷ ലോകത്തെയും പ്രാപിക്കുന്നു.ജീവനുള്ളവയുടെയും അല്ലാത്തവയുടെയും എല്ലാം  കേന്ദ്രമായി തന്നെത്തന്നെ, സ്വയം അനുഭവിക്കുന്നു.സദാ രൂപമാറ്റത്തിനുവിധേയമായ ഊർ ജ ലോകത്തിനെ ആധാരമാക്കിയ താഴത്തെ നശ്വരമായ ജഡ ലോകവും അതിലെ ദുഃഖ ദുരിതങ്ങളും നല്ലൊരു പൊട്ടിച്ചിരിക്ക് വകനൽകുന്നു .

അഷ്ട്രവക്രമുനി ജനകമാഹാരാജാവിനെ വ്യക്തമായി വസ്തുത ഉപദേശിക്കുന്നത് നോക്കാം.

പശ്യ ഭൂതവികാരാംസ്ത്വം ഭൂതമാത്രാൻ യാതാര്തത:
തത്ക്ഷനാത് ബന്ധനിർമുക്ത :സ്വരൂപസ്തോ ഭാവിശ്യസി.7 (അഷ്ടവക്രഗീത ).

ഈ കാണുന്നതെല്ലാം  പഞ്ചഭൂത നിർമ്മിത്മായതിനാൽ ഇവയെല്ലാം യഥാർത്ഥത്തിൽ പഞ്ചഭൂതങ്ങൾ മാത്രമാണ് എന്ന് കണ്ടറിഞ്ഞാൽ തത് ക്ഷണംതന്നെ  നീ ബന്ധനത്തിൽനിന്നും മുകതാനായി സ്വരൂപത്തിൽ പ്രതിഷ്ടിതനായിത്തീരും .


ഭഗവദ് ഗീത
 മുൻപ് പറഞ്ഞ വിഭൂതിയോഗത്തിലെയും വിശ്വരൂപദർശന യോഗത്തിലെയും ശ്ലോകങ്ങൾ ഇതുതന്നെ ദ്യോതിപ്പിക്കുന്നു  .

നാന്തോഽസ്തി മമ ദിവ്യാനാം വിഭൂതീനാം പരന്തപ 
ഏഷ തൂദ്ദേശതഃ പ്രോക്തോ വിഭൂതേര്‍വിസ്തരോ മയാ   (40)
 
അര്‍ജുനാഎന്റെ ദിവ്യങ്ങളായ വിഭൂതികള്‍ക്ക് അന്തമില്ലഎന്റെ വിഭൂതികളെക്കുറിച്ചുള്ള ഈ വിവരണം ഞാ‍‍‍ന്‍ സംക്ഷേപിച്ച് പറഞ്ഞിട്ടുള്ളതാണ്
 
യദ്യദ്വിഭൂതിമത്സത്ത്വം ശ്രീമദൂര്‍ജിതമേവ വാ 
തത്തദേവാവഗച്ഛ ത്വം മമ തേജോംഽശസംഭവം   (41)
 
വിഭൂതിയോടുകൂടിയോഐശ്വര്യത്തോടുകൂടിയോകരുത്തോടു കൂടിയോ ഉള്ള ഏതെല്ലാം വസ്തുവുണ്ടോ അവയെല്ലാം എന്റെ തേജസ്സിന്റെ അംശത്തില്‍ നിന്നുണ്ടായതുതന്നെയെന്ന് നീ അറിഞ്ഞാലും.
 
അഥവാ ബഹുനൈതേന കിം ജ്ഞാതേന തവാര്‍ജുന 
വിഷ്ടഭ്യാഹമിദം കൃത്സ്നമേകാംശേന സ്ഥിതോ ജഗത്   (42)
 
അര്‍ജുനാഅല്ലെങ്കില്‍ തന്നെ വിസ്തൃതമായ ഇതിനെയെല്ലാം അറിഞ്ഞിട്ട് നിനക്കെന്തു കാര്യംഎന്റെ ഒരംശം കൊണ്ട് ഈ ജഗത്തിനെ മുഴുവന്‍ താങ്ങിയിട്ട് ഞാന്‍ വര്‍ത്തിക്കുന്നു

മറ്റുചില ശ്ലോകങ്ങൾ .

നാഹം പ്രകാശഃ സര്‍വ്വസ്യ യോഗമായാസമാവൃതഃ മൂഢോഽയം നാഭിജാനാതി ലോകോ മാമജമവ്യയം   (25) യോഗമായയാല്‍ സമാവൃതനായ ഞാന്‍ എല്ലാവര്‍ക്കും പ്രത്യക്ഷനല്ല. ഈ മൂഢമായ ലോകം എന്നെ ജന്മരഹിതനും നാശമറ്റവനുമായി അറിയുന്നില്ല.


നാദത്തേ കസ്യചിത്പാപം ന ചൈവ സുകൃതം വിഭുഃ അജ്ഞാനേനാവൃതം ജ്ഞാനം തേന മുഹ്യന്തി ജന്തവഃ   (15) ഈശ്വരന്‍ ആരുടേയും പാപവും സുകൃതവും സ്വീകരിക്കുന്നില്ല. ജ്ഞാനം അജ്ഞാനത്താല്‍ മറയ്ക്കപ്പെട്ടിരിക്കുന്നതുകൊണ്ട് ജീവികള്‍ മോഹത്തിലാണ്ടുപോകുന്നു. ജ്ഞാനേന തു തദജ്ഞാനം യേഷാം നാശിതമാത്മനഃ തേഷാമാദിത്യവദ് ജ്ഞാനം പ്രകാശയതി തത്പരം  (16) എന്നാല്‍ ആരുടെ ഈ അജ്ഞാനം ആത്മജ്ഞാനത്താല്‍  നശിപ്പിക്കപ്പെട്ടിരിക്കുന്നുവോ അവര്‍ക്ക് ആദിത്യന്‍ വസ്തുക്കളെയെന്ന പോലെ ജ്ഞാനം പരമമായ ബ്രഹ്മത്തെ പ്രകാശിപ്പിക്കുന്നു.
യാ നിശാ സര്‍വ്വഭൂതാനാം തസ്യാം ജാഗര്‍തി സംയമീ യസ്യാം ജാഗ്രതി ഭൂതാനി സാ നിശാ പശ്യതോ മുനേഃ   (69) യാതൊന്ന് സര്‍വ്വപ്രാണികള്‍ക്കും രാത്രിയായിരിക്കുന്നുവോഅവിടെ (ആ ബ്രഹ്മത്തില്‍) ജിതേന്ദ്രിയന്‍ ഉണര്‍ന്നിരിക്കുന്നു. ഏതൊരു വിഷയാനുഭവത്തില്‍ സര്‍വ്വപ്രാണികളും ഉണര്‍ന്നിരി ക്കുന്നുവോ അത് സത്യദ‍ര്‍ശിയായ മുനിക്ക്‌ രാത്രിയാകുന്നു.

..തുടരും --SREE.


No comments:

Post a Comment