പുരുഷസൂക്തം ജീവിതവിജയത്തിന് -3
തുടർച്ച .....
////////മാത്രമല്ല മരണമില്ലായ്മയുടെയും അന്നംകൊണ്ടു വളരുന്ന ഈ ജഡ പ്രപഞ്ചത്തിന്റെ അധിപതിയും പുരുഷൻ തന്നെയാകുന്നു.///////
മരണമില്ലായ്മ എങ്ങനെ അറിയാൻ സാധിക്കും?
വിഷയ ബന്ധത്താൽ അന്ധ:നായ ധൃതരാഷ്ട്രരെ ബോധവാനാക്കാൻ വിദുരർ കൗരവ രാജ സദസ്സിലേക്ക് ഭഗവാൻ സനത് സുജാതീയ മഹർഷിയെ ക്ഷണിച്ചു .
ധൃതരാഷ്ട്രർ :-"ഹേ സനത് സുജാത,മൃത്യു ഇല്ലെന്നു അങ്ങ് ഉപദേശിച്ചതായിഞാൻ കേട്ടിട്ടുണ്ട് .എങ്കിൽ ദേവാസുരന്മാർ അമരത്വത്തിനു ബ്രഹ്മചര്യം അനുഷ്ടിച്ച്ചത് കേട്ടത് ശ്രുതിയിൽ (ഛആ ന്ദൊക്യോപനിഷത്ത് ) ശരിയോ ?"
സനത്സുജാതൻ :-"ഹേ രാജൻ ,ഞാൻ പറയുന്നു പ്രമാദം (തെറ്റിദ്ധാരണ)മാത്രമാണ് മൃത്യു.അമൃതത്വം അപ്രമാദവും .മരണം കടുവയെ പോലെ നമ്മെ ഭക്ഷിക്കുന്നില്ല.മാത്രമല്ല അതിനു രൂപവും കാണപ്പെടുന്നില്ല.അതുകൊണ്ട് മരണം ഇല്ല!അതുപോലെ തന്റെ ആത്മാവിൽ ആർക്കാണോ രതി ഉള്ളത് അവൻ സുരൻ എന്നും അതിൽനിന്നും വ്യതിചലിച്ച് ശരീരത്തിൽ രമിക്കുന്നവൻ "അസുരൻ " എന്നും ശ്രുതി പറയുന്നു.ഈ പ്രധാന നിയമത്തെ അജ്ഞാനം മൂലം അതിലംഘിച്ചവർ ആണ് പക്ഷികൾ, വനവൃക്ഷങ്ങൾ ,സർപ്പങ്ങൾ ,മറ്റു ജീവികൾ എന്ന് ബഹ്രുച ബ്രഹ്മണോ പനിഷത്ത് പറയുന്നു." .
ഈ ശരീരത്തെ നിലനിർത്തുന്ന ഉള്ളിലെ ചയ്തന്യബോധത്തെ അറിയാതെ ഉണ്ടാകുന്ന 'ഞാൻ ശരീരം ആണ് 'എന്ന തെറ്റിധാരണ മാത്രമാണ് മരണം എന്ന് ഇവിടെ പറയുന്നു.നമ്മുടെ മുന്നിൽ മരിച്ചു കിടക്കുന്ന സുഹൃത്തിനെ കണ്ടാലും നാം മരിക്കില്ല എന്ന് തന്നെ ഉള്ളിൽ സത്യസന്ധമായി മന്ത്രിക്കുന്ന ബോധം .ചെറുപ്പം മുതൽ ആ "ഞാൻ" എന്നതിന് ഒരേ വലുപ്പം ആയിരുന്നു .പുലി ഓടിക്കുന്ന മാനിലും ഒരു ബുദ്ധിമതിയായ കാക്കയിലും മറ്റ് എല്ലാ ജീവികളിലും ഈ ഞാൻ എന്ന ബോധം ഒരുപോലെ തന്നെ കാണപ്പെടുന്നു.പക്ഷെ ഞാൻ എന്നെ നോക്കുന്നത് എന്റെ മനസ്സാകുന്ന നിങ്ങളുടെ കണ്ണുകളിലൂടെ പുറത്ത് നിന്ന് ആണെന്ന് മാത്രം.അപ്പൊ ഈ കണ്ണുകളാൽ "കാണുന്ന" ശരീരം വിഘടിക്കപെടുമ്പോൾ എന്റെ മരണം നിങ്ങളുടെ കാഴ്ചയിൽ ഉള്ള സത്യമായി ഞാൻ ഗ്രഹിക്കുന്നു .പക്ഷെ എപ്പോഴാണോ ഞാൻ നിങ്ങളുടെ വീക്ഷണകോണിൽ നിന്നും മാറി കണ്ണുകൾ അടച്ച് (ഇന്ദ്രിയ നിഗ്രഹണം ) ,എന്റെ മനസ്സിനെ ഉപയോഗിക്കാതെ, സ്വയം ഉള്ളിലൂടെ ബോധത്തെ അനുഭവിക്കുന്നത്, അപ്പോൾ അന്നം കൊണ്ട് വളരുന്ന മലകളുടെയും പുഴകളുടെയും മരങ്ങളുടെയും ഒക്കെ മാത്രം ഭാഗമായ ഈ ശരീരവുമായി "എനിക്ക് " യാതൊരു ബന്ധവുമില്ലെന്ന് വ്യത്യാസമായി അനുഭവിക്കാൻ കഴിയുന്നു.മരണമില്ലാത്ത ചയ്തന്യത്ത്തിന്റെ ആ അനുഭവത്തെ ആണ് "നിർവാണം"(മോക്ഷം) എന്ന് ബുദ്ധൻ വിളിച്ചത്.അതിനുള്ള വഴികളാണ് ലോകത്തുള്ള എല്ലാ ആത്മീയ പാതകളും.പുരുഷ സൂക്തവും അപ്രകാരം "മരണമില്ലായ്മയുടെയും അന്നംകൊണ്ടു വളരുന്ന ഈ ജഡ പ്രപഞ്ചത്തിന്റെ അധിപതിയും പുരുഷൻ തന്നെയാകുന്നു" എന്ന ഈ ചുരുങ്ങിയ വാക്കുകളിൽ ഉറക്കെ വിളിച്ചു പറയുന്നതും അതുതന്നെയാണ്.
ഇതുതന്നെ മറ്റൊരു തരത്തിൽ ഭഗവദ്ഗീത പറയുന്നത് കാണാം .
ദേഹിനോഽസ്മിന്യഥാ ദേഹേ കൌമാരം യൌവനം ജരാ തഥാ ദേഹാന്തരപ്രാപ്തിര്‍ധീരസ്തത്ര ന മുഹ്യതി (13)
മനുഷ്യന് ഈ ദേഹത്തില്‍ എങ്ങനെയാണോ കൌമാരവും യൌവ്വനവും ജരയും, അങ്ങിനെതന്നെയാണ് ദേഹാന്തര പ്രാപ്തിയും ഉണ്ടാകുന്നത്. ധീരന്‍ അതില്‍ മോഹിക്കുന്നില്ല.
മാത്രാസ്പര്‍ശാസ്തു കൌന്തേയ ശീതോഷ്ണസുഖദുഃഖദാഃ ആഗമാപായിനോഽനിത്യാസ്താംസ്തിതിക്ഷസ്വ ഭാരത (14)
കുന്തീപുത്രാ, ഇന്ദ്രിയങ്ങളും വിഷയങ്ങളും തമ്മിലുള്ള സ്പര്‍ശങ്ങള്‍ ശീതോഷ്ണങ്ങളെയും സുഖദുഃഖങ്ങളെയും നല്‍കുന്നവയും, വന്നും പോയും ഇരിക്കുന്നവയും അനിത്യങ്ങളുമാണ്. ഭരതവംശത്തില്‍ ജനിച്ചവനെ, അവ നിര്‍വികാരനായി സഹിച്ചു കൊള്ളുക.
അഥ ചൈനം നിത്യജാതം നിത്യം വാ മന്യസേ മൃതം തഥാപി ത്വം മഹാബാഹോ നൈവം ശോചിതുമര്‍ഹസി (26)
കൈയ്യൂക്കുള്ളവനെ, ഇനി ഇവനെ നിത്യം ജനിക്കുന്നവനും നിത്യം മരിക്കുന്നവനുമായി നീ വിചാരിക്കുന്നുവെങ്കില്‍ തന്നെയും നീ ഇവനെക്കുറിച്ച് ദുഖിക്കേണ്ടതില്ല.
ജാതസ്യ ഹി ധ്രുവോ മൃത്യുര്‍ധ്രുവം ജന്മ മൃതസ്യ ച തസ്മാദപരിഹാര്യേഽര്‍ഥേ ന ത്വം ശോചിതുമര്‍ഹസി (27)
ജനിച്ചവന് മരണം നിശ്ചിതമാണ്. മരിച്ചവന് ജനനവും നിശ്ചിതമാണ്. അതുകൊണ്ട് പരിഹാരമില്ലാത്ത കാര്യത്തില്‍ ദുഃഖിക്കുന്നത് നിനക്ക് ഉചിതമല്ല.
അജോഽപി സന്നവ്യയാത്മാ ഭൂതാനാമീശ്വരോഽപി സന്‍ പ്രകൃതിം സ്വാമധിഷ്ഠായ സംഭവാമ്യാത്മമായയാ (6)
ഞാന്‍ ജനനമില്ലാത്തവനും നാശമില്ലാത്തവനും സര്‍വ്വഭൂതങ്ങളുടെ ഈശ്വരനുമാണ് എങ്കിലും സ്വന്തം പ്രകൃതിയെ അധിഷ്ടാനമാക്കി സ്വന്തം മായയാല്‍ ഞാന്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.
നാന്യം ഗുണേഭ്യഃ കര്‍ത്താരം യദാ ദ്രഷ്ടാനുപശ്യതി ഗുണേഭ്യശ്ച പരം വേത്തി മദ്ഭാവം സോഽധിഗച്ഛതി (19)
എപ്പോള്‍ ദ്രഷ്ടാവ് ഗുണങ്ങളില്‍ നിന്നു ഭിന്നനായ ഒരു കര്‍ത്താവിനെ കാണാതിരിക്കുകയും ഗുണങ്ങള്‍ക്കതീതനായ ആത്മാവിനെ അറിയുകയും ചെയ്യുന്നുവോ അപ്പോള്‍ അവന്‍ എന്റെ ഭാവത്തെ (ബ്രഹ്മത്തെ) പ്രാപിക്കുന്നു. ഗുണാനേതാനതീത്യ ത്രീന്ദേഹീ ദേഹസമുദ്ഭവാന്‍ ജന്മമൃത്യുജരാദുഃഖൈര്‍വിമുക്തോഽമൃതമശ്നുതേ (20)
ശരീരോത്പത്തിയ്ക്കു കാരണമായ ഈ മൂന്നു ഗുണങ്ങളെ അതിവര്‍ത്തിച്ചിട്ട്, ജന്മം, മൃത്യു, ജരാ, ദുഃഖം എന്നിവയില്‍ നിന്നു മുക്തനായി ദേഹി അമൃതത്വത്തെ പ്രാപിക്കുന്നു.
ബ്രഹ്മണോ ഹി പ്രതിഷ്ഠാഹമമൃതസ്യാവ്യയസ്യ ച ശാശ്വതസ്യ ച ധര്‍മ്മസ്യ സുഖസ്യൈകാന്തികസ്യ ച (27)
ഞാന്‍ അമൃതവും (അനശ്വരവും) അവ്യയവുമായ (മാറ്റമില്ലാ ത്തതുമായ) ബ്രഹ്മത്തിന്റെയും, ശാശ്വതമായ ധര്‍മ്മത്തിന്റെയും, പരമമായ സുഖത്തിന്റെയും നിവാസസ്ഥാനമാകുന്നു.
യോഽന്തഃസുഖോഽന്തരാരാമസ്തഥാന്തര്‍ജ്യോതിരേവ യഃ സ യോഗീ ബ്രഹ്മനിര്‍വ്വാണം ബ്രഹ്മഭൂതോഽധിഗച്ഛതി (24)
യാതൊരുവന്‍ ഉള്ളില്‍ സുഖംകണ്ടെത്തുകയും, ഉള്ളില്‍തന്നെ രമിക്കയും, അതുപോലെ ഉള്ളില്‍ തന്നെ ജ്ഞാനം കണ്ടെത്തുകയും ചെയ്യുന്നുവോ, ആ യോഗി ബ്രഹ്മമായി തീര്‍ന്ന് ബ്രഹ്മനിര്‍വാണം പ്രാപിക്കുന്നു.

തുടർച്ച .....
ഉതാമൃത്വസ്യേശാനോ
യദന്നേനാതിരോഹതി 2
യദന്നേനാതിരോഹതി 2
////////മാത്രമല്ല മരണമില്ലായ്മയുടെയും അന്നംകൊണ്ടു വളരുന്ന ഈ ജഡ പ്രപഞ്ചത്തിന്റെ അധിപതിയും പുരുഷൻ തന്നെയാകുന്നു.///////
മരണമില്ലായ്മ എങ്ങനെ അറിയാൻ സാധിക്കും?
വിഷയ ബന്ധത്താൽ അന്ധ:നായ ധൃതരാഷ്ട്രരെ ബോധവാനാക്കാൻ വിദുരർ കൗരവ രാജ സദസ്സിലേക്ക് ഭഗവാൻ സനത് സുജാതീയ മഹർഷിയെ ക്ഷണിച്ചു .
ധൃതരാഷ്ട്രർ :-"ഹേ സനത് സുജാത,മൃത്യു ഇല്ലെന്നു അങ്ങ് ഉപദേശിച്ചതായിഞാൻ കേട്ടിട്ടുണ്ട് .എങ്കിൽ ദേവാസുരന്മാർ അമരത്വത്തിനു ബ്രഹ്മചര്യം അനുഷ്ടിച്ച്ചത് കേട്ടത് ശ്രുതിയിൽ (ഛആ ന്ദൊക്യോപനിഷത്ത് ) ശരിയോ ?"
സനത്സുജാതൻ :-"ഹേ രാജൻ ,ഞാൻ പറയുന്നു പ്രമാദം (തെറ്റിദ്ധാരണ)മാത്രമാണ് മൃത്യു.അമൃതത്വം അപ്രമാദവും .മരണം കടുവയെ പോലെ നമ്മെ ഭക്ഷിക്കുന്നില്ല.മാത്രമല്ല അതിനു രൂപവും കാണപ്പെടുന്നില്ല.അതുകൊണ്ട് മരണം ഇല്ല!അതുപോലെ തന്റെ ആത്മാവിൽ ആർക്കാണോ രതി ഉള്ളത് അവൻ സുരൻ എന്നും അതിൽനിന്നും വ്യതിചലിച്ച് ശരീരത്തിൽ രമിക്കുന്നവൻ "അസുരൻ " എന്നും ശ്രുതി പറയുന്നു.ഈ പ്രധാന നിയമത്തെ അജ്ഞാനം മൂലം അതിലംഘിച്ചവർ ആണ് പക്ഷികൾ, വനവൃക്ഷങ്ങൾ ,സർപ്പങ്ങൾ ,മറ്റു ജീവികൾ എന്ന് ബഹ്രുച ബ്രഹ്മണോ പനിഷത്ത് പറയുന്നു." .
ഈ ശരീരത്തെ നിലനിർത്തുന്ന ഉള്ളിലെ ചയ്തന്യബോധത്തെ അറിയാതെ ഉണ്ടാകുന്ന 'ഞാൻ ശരീരം ആണ് 'എന്ന തെറ്റിധാരണ മാത്രമാണ് മരണം എന്ന് ഇവിടെ പറയുന്നു.നമ്മുടെ മുന്നിൽ മരിച്ചു കിടക്കുന്ന സുഹൃത്തിനെ കണ്ടാലും നാം മരിക്കില്ല എന്ന് തന്നെ ഉള്ളിൽ സത്യസന്ധമായി മന്ത്രിക്കുന്ന ബോധം .ചെറുപ്പം മുതൽ ആ "ഞാൻ" എന്നതിന് ഒരേ വലുപ്പം ആയിരുന്നു .പുലി ഓടിക്കുന്ന മാനിലും ഒരു ബുദ്ധിമതിയായ കാക്കയിലും മറ്റ് എല്ലാ ജീവികളിലും ഈ ഞാൻ എന്ന ബോധം ഒരുപോലെ തന്നെ കാണപ്പെടുന്നു.പക്ഷെ ഞാൻ എന്നെ നോക്കുന്നത് എന്റെ മനസ്സാകുന്ന നിങ്ങളുടെ കണ്ണുകളിലൂടെ പുറത്ത് നിന്ന് ആണെന്ന് മാത്രം.അപ്പൊ ഈ കണ്ണുകളാൽ "കാണുന്ന" ശരീരം വിഘടിക്കപെടുമ്പോൾ എന്റെ മരണം നിങ്ങളുടെ കാഴ്ചയിൽ ഉള്ള സത്യമായി ഞാൻ ഗ്രഹിക്കുന്നു .പക്ഷെ എപ്പോഴാണോ ഞാൻ നിങ്ങളുടെ വീക്ഷണകോണിൽ നിന്നും മാറി കണ്ണുകൾ അടച്ച് (ഇന്ദ്രിയ നിഗ്രഹണം ) ,എന്റെ മനസ്സിനെ ഉപയോഗിക്കാതെ, സ്വയം ഉള്ളിലൂടെ ബോധത്തെ അനുഭവിക്കുന്നത്, അപ്പോൾ അന്നം കൊണ്ട് വളരുന്ന മലകളുടെയും പുഴകളുടെയും മരങ്ങളുടെയും ഒക്കെ മാത്രം ഭാഗമായ ഈ ശരീരവുമായി "എനിക്ക് " യാതൊരു ബന്ധവുമില്ലെന്ന് വ്യത്യാസമായി അനുഭവിക്കാൻ കഴിയുന്നു.മരണമില്ലാത്ത ചയ്തന്യത്ത്തിന്റെ ആ അനുഭവത്തെ ആണ് "നിർവാണം"(മോക്ഷം) എന്ന് ബുദ്ധൻ വിളിച്ചത്.അതിനുള്ള വഴികളാണ് ലോകത്തുള്ള എല്ലാ ആത്മീയ പാതകളും.പുരുഷ സൂക്തവും അപ്രകാരം "മരണമില്ലായ്മയുടെയും അന്നംകൊണ്ടു വളരുന്ന ഈ ജഡ പ്രപഞ്ചത്തിന്റെ അധിപതിയും പുരുഷൻ തന്നെയാകുന്നു" എന്ന ഈ ചുരുങ്ങിയ വാക്കുകളിൽ ഉറക്കെ വിളിച്ചു പറയുന്നതും അതുതന്നെയാണ്.
ഇതുതന്നെ മറ്റൊരു തരത്തിൽ ഭഗവദ്ഗീത പറയുന്നത് കാണാം .
ദേഹിനോഽസ്മിന്യഥാ ദേഹേ കൌമാരം യൌവനം ജരാ തഥാ ദേഹാന്തരപ്രാപ്തിര്‍ധീരസ്തത്ര ന മുഹ്യതി (13)
മനുഷ്യന് ഈ ദേഹത്തില്‍ എങ്ങനെയാണോ കൌമാരവും യൌവ്വനവും ജരയും, അങ്ങിനെതന്നെയാണ് ദേഹാന്തര പ്രാപ്തിയും ഉണ്ടാകുന്നത്. ധീരന്‍ അതില്‍ മോഹിക്കുന്നില്ല.
മാത്രാസ്പര്‍ശാസ്തു കൌന്തേയ ശീതോഷ്ണസുഖദുഃഖദാഃ ആഗമാപായിനോഽനിത്യാസ്താംസ്തിതിക്ഷസ്വ ഭാരത (14)
കുന്തീപുത്രാ, ഇന്ദ്രിയങ്ങളും വിഷയങ്ങളും തമ്മിലുള്ള സ്പര്‍ശങ്ങള്‍ ശീതോഷ്ണങ്ങളെയും സുഖദുഃഖങ്ങളെയും നല്‍കുന്നവയും, വന്നും പോയും ഇരിക്കുന്നവയും അനിത്യങ്ങളുമാണ്. ഭരതവംശത്തില്‍ ജനിച്ചവനെ, അവ നിര്‍വികാരനായി സഹിച്ചു കൊള്ളുക.
അഥ ചൈനം നിത്യജാതം നിത്യം വാ മന്യസേ മൃതം തഥാപി ത്വം മഹാബാഹോ നൈവം ശോചിതുമര്‍ഹസി (26)
കൈയ്യൂക്കുള്ളവനെ, ഇനി ഇവനെ നിത്യം ജനിക്കുന്നവനും നിത്യം മരിക്കുന്നവനുമായി നീ വിചാരിക്കുന്നുവെങ്കില്‍ തന്നെയും നീ ഇവനെക്കുറിച്ച് ദുഖിക്കേണ്ടതില്ല.
ജാതസ്യ ഹി ധ്രുവോ മൃത്യുര്‍ധ്രുവം ജന്മ മൃതസ്യ ച തസ്മാദപരിഹാര്യേഽര്‍ഥേ ന ത്വം ശോചിതുമര്‍ഹസി (27)
ജനിച്ചവന് മരണം നിശ്ചിതമാണ്. മരിച്ചവന് ജനനവും നിശ്ചിതമാണ്. അതുകൊണ്ട് പരിഹാരമില്ലാത്ത കാര്യത്തില്‍ ദുഃഖിക്കുന്നത് നിനക്ക് ഉചിതമല്ല.
അജോഽപി സന്നവ്യയാത്മാ ഭൂതാനാമീശ്വരോഽപി സന്‍ പ്രകൃതിം സ്വാമധിഷ്ഠായ സംഭവാമ്യാത്മമായയാ (6)
ഞാന്‍ ജനനമില്ലാത്തവനും നാശമില്ലാത്തവനും സര്‍വ്വഭൂതങ്ങളുടെ ഈശ്വരനുമാണ് എങ്കിലും സ്വന്തം പ്രകൃതിയെ അധിഷ്ടാനമാക്കി സ്വന്തം മായയാല്‍ ഞാന്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.
നാന്യം ഗുണേഭ്യഃ കര്‍ത്താരം യദാ ദ്രഷ്ടാനുപശ്യതി ഗുണേഭ്യശ്ച പരം വേത്തി മദ്ഭാവം സോഽധിഗച്ഛതി (19)
എപ്പോള്‍ ദ്രഷ്ടാവ് ഗുണങ്ങളില്‍ നിന്നു ഭിന്നനായ ഒരു കര്‍ത്താവിനെ കാണാതിരിക്കുകയും ഗുണങ്ങള്‍ക്കതീതനായ ആത്മാവിനെ അറിയുകയും ചെയ്യുന്നുവോ അപ്പോള്‍ അവന്‍ എന്റെ ഭാവത്തെ (ബ്രഹ്മത്തെ) പ്രാപിക്കുന്നു. ഗുണാനേതാനതീത്യ ത്രീന്ദേഹീ ദേഹസമുദ്ഭവാന്‍ ജന്മമൃത്യുജരാദുഃഖൈര്‍വിമുക്തോഽമൃതമശ്നുതേ (20)
ശരീരോത്പത്തിയ്ക്കു കാരണമായ ഈ മൂന്നു ഗുണങ്ങളെ അതിവര്‍ത്തിച്ചിട്ട്, ജന്മം, മൃത്യു, ജരാ, ദുഃഖം എന്നിവയില്‍ നിന്നു മുക്തനായി ദേഹി അമൃതത്വത്തെ പ്രാപിക്കുന്നു.
ബ്രഹ്മണോ ഹി പ്രതിഷ്ഠാഹമമൃതസ്യാവ്യയസ്യ ച ശാശ്വതസ്യ ച ധര്‍മ്മസ്യ സുഖസ്യൈകാന്തികസ്യ ച (27)
ഞാന്‍ അമൃതവും (അനശ്വരവും) അവ്യയവുമായ (മാറ്റമില്ലാ ത്തതുമായ) ബ്രഹ്മത്തിന്റെയും, ശാശ്വതമായ ധര്‍മ്മത്തിന്റെയും, പരമമായ സുഖത്തിന്റെയും നിവാസസ്ഥാനമാകുന്നു.
യോഽന്തഃസുഖോഽന്തരാരാമസ്തഥാന്തര്‍ജ്യോതിരേവ യഃ സ യോഗീ ബ്രഹ്മനിര്‍വ്വാണം ബ്രഹ്മഭൂതോഽധിഗച്ഛതി (24)
യാതൊരുവന്‍ ഉള്ളില്‍ സുഖംകണ്ടെത്തുകയും, ഉള്ളില്‍തന്നെ രമിക്കയും, അതുപോലെ ഉള്ളില്‍ തന്നെ ജ്ഞാനം കണ്ടെത്തുകയും ചെയ്യുന്നുവോ, ആ യോഗി ബ്രഹ്മമായി തീര്‍ന്ന് ബ്രഹ്മനിര്‍വാണം പ്രാപിക്കുന്നു.
..തുടരും --SREE.
Read more on
http://viratpurushan.blogspot.in/ http://sreedharannamboothiri.blogspot.in/ Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/
http://viratpurushan.blogspot.in/ http://sreedharannamboothiri.blogspot.in/ Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/

No comments:
Post a Comment